സൂര്യ, ജ്യോതിക എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനാണ് കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ 'മരക്കാർ അറബിക്കടലിന്റെ സിംഹം' മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാ
നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി. ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.
ചിത്രം ഒ ടി ടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് തന്നെ കലണ്ടര്‍ നീക്കം ചെയ്തിരുന്നുവെന്നും എന്നാല്‍ അതിനുമുന്‍പ് സിനിമ കണ്ടവര്‍ ഈ സീന്‍ വരുന്ന ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ തനിക്കാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വമെന്നും സൂര്യയെ വിമര്‍ശിക്കേണ്ടതില്ലെന്നും ജ്ഞാനവേൽ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആവശ്യം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം.
'മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കാതെ നടന്‍ സൂര്യയെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു
ദളിത് ഗവേഷണ വിദ്യാർത്ഥി ഭരണകൂട സംവിധാനത്തിനെതിരെ അനിശ്ചിതകാല നിരാഹര സമരം നടത്തുന്നത് കാണാൻ കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ എന്നാണ് ശബരീനാഥന്‍ പറഞ്ഞത്.
ഹൃദയമുളള ഒരാള്‍ക്കും കണ്ണുനിറയാതെ ജയ് ഭീം കണ്ടിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്നും സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിലെല്ലാം ചെങ്കൊടി കാണാനാവുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ഹിന്ദിയോ, മറ്റേതെങ്കിലും ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരില്‍ ചോദ്യം ചെയ്യുമ്പോള്‍ മര്‍ദ്ദിക്കുവാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവാദം നല്‍കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. തമിഴിലും, തെലുങ്കിലും ഇറങ്ങിയ പതിപ്പിലാണ് പ്രാദേശിക ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തെ മര്‍ദ്ദിക്കുന്നത്.
സൂര്യയുടെ കരിയറിലെ 39- മത്തെ ചിത്രമായ ജയ് ഭീം ചിത്രമാണിത്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണവും, ഫിലോമിന്‍ രാജാണ്